ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 60,471 പേര്‍ക്ക് കോവിഡ് ബാധിച്ചു. മാര്‍ച്ച് 31 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. 1.17 ലക്ഷം പേര്‍ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 9.13 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

2,726 പേര്‍ക്കാണ് മഹാമാരി ബാധിച്ച് ഇന്നലെ ജീവന്‍ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണ നിരക്ക് 3.77 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ 2.95 കോടി പേര്‍ക്കാണ് രോഗം പിടിപെട്ടിട്ടുള്ളത്. 25.9 കോടി ജനങ്ങള്‍ വാക്സിന്‍ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കേരളത്തില്‍ കോവിഡ് മരണങ്ങള്‍ നിര്‍ണയിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. നിലവില്‍ ലോകാരോഗ്യ സംഘടനയുടേയും, ഐ.സി.എം.ആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത്. കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനവും ആരംഭിക്കും.

ഇനിമുതല്‍ ചികിത്സിക്കുന്ന ഡോക്ടര്‍ക്കോ, ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിനോ ആയിരിക്കും മെഡിക്കല്‍ ബുള്ളറ്റില്‍ തയാറാക്കേണ്ട ചുമതല. ഡി.എം.ഒ പരിശോധിച്ചതിന് ശേഷമായിരിക്കും ജില്ല തലത്തിലുള്ള റിപ്പോര്‍ട്ട് സംസ്ഥാന സമിതിക്ക് കൈമാറുക.

Leave a Reply

Your email address will not be published. Required fields are marked *