കേരള കോൺഗ്രസിന് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ടെന്നും, എന്നാൽ അവലോകന റിപ്പോർട്ടിൽ യാതൊരു മാറ്റവും വരുത്തില്ലെന്നും സിപിഐ.പാര്‍ട്ടി ചര്‍ച്ച ചെയ്‌തെടുത്ത നിലപാടാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. അവലോകന റിപ്പോര്‍ട്ടില്‍ യാതൊരു മാറ്റവും വരുത്തില്ലെന്നും സിപിഐ അറിയിച്ചു. വിഷയത്തില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച വന്നാല്‍ അപ്പോള്‍ നിലപാട് അറിയിക്കുമെന്നും കേരള കോണ്‍ഗ്രസിന് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും സിപിഐ വ്യക്തമാക്കി. അവലോകന റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ സ്വകാര്യ സ്വത്താണെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ജോസ് കെ മാണിക്ക് അത്രകണ്ട് ജനകീയതയില്ലായെന്ന വിലയിരുത്തലും സിപിഐഎമ്മിനെതിരായ പരാമര്‍ശങ്ങളും പിന്‍വലിക്കില്ലെന്നും സിപിഐ വ്യക്തമാക്കി.

അതേസമയം, സിപിഐക്കെതിരെ എല്‍ഡിഎഫിൽ പരാതി നൽകാനൊരുങ്ങുകയാണ് കേരള കോണ്‍ഗ്രസ് എം. സിപിഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് കാണിച്ചാണ് പരാതി നൽകുക. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ പെരുമാറുന്നതെന്നും സിപിഐ റിപ്പോര്‍ട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്നും പരാതിയിൽ കേരളാ കോൺ​ഗ്രസ് എം ഉന്നയിക്കും. സിപിഐയ്ക്ക് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകുമോ എന്ന ആശങ്കയാണെന്നും പരാതിയില്‍ ഉന്നയിച്ചേക്കും. കേരളാ കോൺ​ഗ്രസ് എമ്മിന് കടുത്തുരുത്തിയിലും പാലായിലും സിപിഐയുടെ സഹായം ലഭിച്ചില്ലെന്നും പരാതിപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *