ലോകായുക്ത, സർവകലാശാലാ ബില്ലുകൾ ഒപ്പിട്ടിട്ടില്ലെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി കത്തയച്ചു. ഇതടക്കം എട്ട് ബില്ലുകൾ ഒപ്പിടാനുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി. കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് കത്തെന്നാണ് സൂചന.
നിയമസഭ പാസാക്കിയ എട്ട് ബില്ലുകളാണ് ഗവർണറുടെ അംഗീകാരം കാത്ത് രാജ്ഭവനിലുള്ളത്. ലോകായുക്ത ബില്ലിലും സർവകലാശാല ബില്ലിലുമാണ് ഗവർണർക്ക് എതിർപ്പുള്ളത്. ബാക്കി ബില്ലുകളിലും ഗവർണർ ഒപ്പുവയ്‌ക്കേണ്ടതുണ്ട്. ബില്ലിൽ ഒപ്പിടണമെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാണിക്കുന്നില്ലെങ്കിലും എട്ട് ബില്ലുകൾ അംഗീകാരം ലഭിക്കാതെ രാജ്ഭവനിലുണ്ടെന്നാണ് ഓർമിപ്പിക്കുന്നത്.
ബിൽ ഒപ്പുവയ്ക്കാതെ അനന്തമായി പിടിച്ചുവയ്ക്കുന്നതിന് ഗവർണർക്ക് അധികാരമില്ലാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് ഗവർണർക്ക് കത്തയച്ചതെന്നാണ് സൂചന.
സർവകലാശാല ബിൽ ഒഴികെ മറ്റു ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചത് കഴിഞ്ഞ മാസം ആദ്യമാണ്. നിയമസഭ പാസാക്കിയ ബില്ലുകളാണ് ഗവർണർ ഒപ്പിട്ടത്. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്നതാണ് സർവകലാശാല ബിൽ. ലോകായുക്ത ബില്ലിലും ഒപ്പിട്ടിരുന്നില്ല.
