തിരുവനന്തപുരം കിഴക്കേകോട്ടയിൽ ബസ് വൈറ്റിംഗ് ഷെഡിനൻറെ സമീപത്തെ കടകളിൽ വൻ തീപിടുത്തം. അഞ്ചോളം കടകൾ പൂർണമായും കത്തി നശിച്ചു. തീ അണക്കുന്നതിനായി ഊർജിത ശ്രമങ്ങൾ തുടരുന്നു. ചായ കടയിൽ നിന്നാണ് തീ പടർന്നത് എന്നാണ് പ്രാഥമിക വിവറാം. ആളപായം ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഫയർ ഫോഴ്‌സിനൊപ്പം നഗരത്തിലെ ചുമട്ട് തൊഴിലാളികളും തീയണക്കാൻ മുൻപന്തിയിലുണ്ട്. തീ പിടുത്തത്തെ തുടർന്ന് സമീപ കടകളിലെ ഗ്യാസ് സിലിണ്ടറുകൾ നീക്കം ചെയ്തത് വൻ ദുരന്തം ഒഴിവാക്കി കൂടുതൽ കടകളിലേക്ക് തീ പടർന്നത് രൂക്ഷമായ പുകശല്യം ഉണ്ടാകാൻ കാരണമായി. അത് രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നു. തിരുവനതപുരം നഗരത്തിൽ ഏറ്റവും അധികം ആളുകളുള്ള പ്രദേശങ്ങളിൽ ഒന്നാണ് കിഴക്കേകോട്ട.

Leave a Reply

Your email address will not be published. Required fields are marked *