മോട്ടോര്‍ വാഹന വകുപ്പുമായുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ തങ്ങളെ കുടുക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നെന്ന് വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാർ.യൂട്യൂബ് ചാനലിലൂടെ പുറത്തു വിട്ട പുതിയ വീഡിയോയിലൂടെയാണ് പ്രതികരണം.അറിവില്ലായ്മയെ ചൂഷണം ചെയ്ത് നിയമസംവിധാനങ്ങള്‍ ക്രൂശിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
‘കഞ്ചാവിനെതിരെ പ്രതികരണം നടത്തിയവരാണ് ഞങ്ങള്‍. പൊലീസ് മനപ്പൂര്‍വം കുടുക്കാന്‍ ശ്രമിക്കുന്നു,’ പാറിപ്പറന്ന് നടന്ന കിളികളെ കൂട്ടിലടച്ച അവസ്ഥയാണ് ഇപ്പോള്‍. 18 ലക്ഷം പേരുടെ പിന്തുണയുണ്ടെന്നും പിന്നോട്ട് പോകില്ലെന്നും ഇരുവരും പറഞ്ഞു.
വ്യക്തമായ അജണ്ടയോടെ നടത്തിയതാണിത്. ഞങ്ങളുടെ വാഹനം പിടിച്ചെടുത്ത രീതിയിലാണെങ്കില്‍ റോഡില്‍ കൂടി ഒരു ലോറിക്കോ ബസിനോ ഒന്നും ഓടാന്‍ പറ്റില്ല. ഞങ്ങളുടെ അറിവില്ലായ്മയെ പലരും ചൂഷണം ചെയ്തെന്നും ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ പറയുന്നു.മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളെയുള്പ്പെട വീഡിയോയില്‍ വിമര്‍ശിക്കുന്നുണ്ട്.മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളെയുള്പ്പെട വീഡിയോയില്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിക്കുന്നത്
ആര്.ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിരുന്നു. വാഹനം മോഡിഫൈ ചെയ്തതുമായി ബന്ധപ്പെട്ട് ആര്.ടി. ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന് ഇരുവരും തങ്ങളുടെ ‘ഫോളോവേഴ്സിനെ’ ബന്ധപ്പെട്ട് സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു.
