തിരുവനന്തപുരം: ആനാട് പഞ്ചായത്ത് ചേലയിൽ വടക്കുംകര പുത്തൻ വീട്ടിൽ രഞ്ചിത്ത്കുമാർ ആണ് ലൈഫ് പദ്ധതി പ്രകാരം വീട് നിഷേധിക്കുന്നതായി ആരോപിച്ച് പഞ്ചായത്തിന് മുകളിൽ കയറി പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഭാര്യയും രണ്ട് മക്കളുമുള്ള രഞ്ജിത് സ്വന്തമായി 4 സെന്റ് സ്ഥലമാണ് ഉള്ളത്.
നിലവിൽ സഹോദരന്റെ സ്ഥലത്ത് ഷീറ്റ് ഇട്ട ഇടിഞ്ഞ് വീഴാറായ സ്ഥലത്താണ് താമസം.പെയിന്റിഗ് തൊഴിലാളിയായ രഞ്ജിത് ഇസ്നോഫീലിയ അസുഖം കാരണം പൊടിയുടെ അലർജിയുള്ളത് കൊണ്ട് ജോലിക്കു പോകുവാൻ സാധിക്കുന്നില്ല. ലൈഫ് പദ്ധതി പ്രകാരം 2016 ൽ ആണ് ആനാട് പഞ്ചായത്തിൽ അപേക്ഷ നൽകിയത്. ലിസ്റ്റിൽ പേര് ഉണ്ടായിരുന്നിട്ടും തന്നെ മനപൂർവ്വം അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് ആത്മഹത്യക് ശ്രമിച്ചത്.
ഇത്തവണത്തെ ലിസ്റ്റിലും പേര് ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ലൈഫ്മിഷൻ മാനദണ്ഡം അനുസരിച്ച് വാർഡിൽ 28ആമത് ആയി നമ്പറിൽ വീട്ടിന് ലിസ്റ്റിൽ പേരുണ്ടെന്നും അതിൻ പ്രകാരം ആണ് വീട് അനുവദിക്കുന്നതെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.
