മലപ്പുറം മഞ്ചേരിയില്‍ യുവാവിനെ കഴുത്തറത്ത് കൊന്നു. കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ചാണ് സുഹൃത്ത് അതിക്രൂരമായി കൊലപ്പെടുത്തിയത്. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണിനെ കൊലപ്പെടുത്തിയ മൊയ്തീന്‍ക്കുട്ടിയെ പൊലീസ് പിടികൂടി.

രാവിലെ ഏഴുമണിക്കാണ് സംഭവം. കാട് വെട്ടുന്ന തൊഴിലാളികളാണ് പ്രവീണും മൊയ്തീനും. ജോലിക്കിടെ കടയരികില്‍ വിശ്രമിക്കുകയായിരുന്നു പ്രവീണ്‍. ഈ സമയമെത്തിയ മൊയ്തീന്‍ കുട്ടി കാട് വെട്ടുന്ന യന്ത്രം ഉപയോഗിച്ച് പ്രവീണിന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വാക്ക് തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവ ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസെത്തി പിടിക്കൂടുകയായിരുന്നു. എന്താണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നത് വ്യക്തമായിട്ടില്ല. കസ്റ്റഡിയിലുള്ള ചാരങ്കാവ് സ്വദേശിയായ പ്രതി മൊയ്തീന്‍ കുട്ടിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *