എയര്‍ ഇന്ത്യ സെര്‍വറിൽ വൻ ഡാറ്റാ ചോര്‍ച്ച. 45,00,000 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് വിവരം. ഫെബ്രുവരി മാസത്തിലാണ് ഇത്തരത്തിൽ ഗുരുതര തകരാറ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്ന് എയര്‍ലൈൻ കമ്പനി അറിയിച്ചു.

2011 ഓഗസ്റ്റ് 26 മുതൽ 2021 ഫെബ്രുവരി മൂന്ന് വരെയുള്ള പത്ത് വര്‍ഷത്തെ വിവരങ്ങളാണ് ചോര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്.അത്യാധുനികമായ ഒരു സൈബര്‍ ആക്രമണമാണ് ഇത് എന്നാണ് കരുതുന്നത്. ഇതിൽ ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും പാസ്പോര്‍ട്ട് വിശദാംശങ്ങളും അടക്കം ചോര്‍ന്നിട്ടുണ്ട്. ഇത് മറ്റ് ആഗോള എയര്‍ലൈന്‍സിനേയും ബാധിച്ചിട്ടുണ്ട് എന്നാണ് സൂചന എന്ന് ജിതിൻ ജെയിൻ ട്വീറ്റ് ചെയ്തു.ജനീവ ആസ്ഥാനമായുള്ള പാസഞ്ചര്‍ സിസ്റ്റം ഓപ്പറേറ്ററായ സിറ്റയെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണത്തിൽ പേര് വിവരങ്ങള്‍, ജനനതീയതി, ബന്ധപ്പെടാനുള്ള വിവരങ്ങള്‍, ടിക്കറ്റ് വിവരങ്ങള്‍ തുടങ്ങിയവയും ചോര്‍ന്നതിൽ ഉൾപ്പെടുന്നു.

ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ ഒരു ഈ മെയിലും അയച്ചിട്ടുണ്ട്. “തങ്ങൾ ഡാറ്റാ പ്രോസസ്സറും പരിഹാര നടപടികൾ തുടരുന്നതിനിടയിൽ … വ്യക്തിഗത ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ബാധകമായ ഇടങ്ങളിലെല്ലാം പാസ്‌വേഡുകൾ മാറ്റാൻ ഞങ്ങൾ യാത്രക്കാരോട് ആവശ്യപ്പെടുന്നു,” എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി.സൈബര്‍ ആക്രമണത്തിൽ എയര്‍ ഇന്ത്യ ആന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡാറ്റ ചോരാത്ത സർവറുകൾ സുരക്ഷിതമാക്കുക, ഡാറ്റാ സുരക്ഷ വീഴ്ചയിൽ സ്പെഷ്യലിസ്റ്റുകളുമായി ഇടപഴകുക, ക്രെഡിറ്റ് കാർഡ് നൽകുന്നവരുമായി ബന്ധപ്പെടുക, പതിവ് വൈമാനികരുടെ പാസ്വേർഡുകള്‍ പുനസജ്ജമാക്കുക എന്നിവ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *