തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളുടെ ചുവടിൽ വൈറല്‍ ആയി മാറിയ റാസ്പുട്ടിന്‍ നൃത്തത്തെ പ്രശംസിച്ച് ഐക്യരാഷ്ട്ര സഭാ പ്രതിനിധി.യുഎന്‍ കള്‍ച്ചറല്‍ റൈറ്റ്‌സ് റാപ്പോര്‍ട്ടര്‍ കരിമ ബെന്നൂനാണ്നൃത്തത്തെ പ്രശംസിച്ച് രംഗത്തെത്തിയത് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് കേരള സമൂഹത്തില്‍നിന്നു കിട്ടിയ പിന്തുണയെയും കരിമ ബെന്നൗന്‍സ് എടുത്തു പറഞ്ഞു.

സാംസ്‌കാരികമായ കൂടിച്ചേരലുകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നത് അപകടകരമാണെന്ന് ബെന്നൗന്‍സ് ചൂണ്ടിക്കാട്ടി. ജനറല്‍ അസംബ്ലിയുടെ അനൗപചാരിക യോഗത്തിലായിരുന്നു ബെന്നൗന്‍സിന്റെ പരാമര്‍ശങ്ങള്‍.

ഹിന്ദു മതമൗലിക വാദികളാണ് വിദ്യാര്‍ഥികള്‍ക്കെതിരെ രംഗത്തുവന്നതെന്ന് യുഎന്‍ പ്രതിനിധി പറഞ്ഞു. ഡാന്‍സ് ജിഹാദ് എന്ന പേരില്‍ ആക്ഷേപിക്കുന്ന അവസ്ഥയുണ്ടായി. എന്നാല്‍ സമൂഹത്തില്‍നിന്നു കുട്ടികള്‍ക്ക് വലിയ പിന്തുണയാണ് കിട്ടിയത്- അവര്‍ പറഞ്ഞു.

ബോണി എം ബാൻഡിൻറെ ‘റാ റാ റാസ്​പുടിൻ ലവർ ഓഫ്​ ദ റഷ്യൻ ക്വീൻ’ എന്ന്​ തുടങ്ങുന്ന ഗാനംത്തിനു ചുവടു വച്ചാണ് മെഡിക്കൽ വിദ്യാർഥികളായ നവീന്‍ റസാഖും ജാനകി ഓംകുമാറും ശ്രദ്ധ നേടിയത്

Leave a Reply

Your email address will not be published. Required fields are marked *