കേരള വിരുദ്ധമാണ് ബജറ്റെന്ന് കേരള ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വലിയ പ്രതീക്ഷയായിരുന്നുവെന്നും എന്നാല്‍ അങ്ങേയറ്റം നിരാശാജനകമായിരുന്നു ബജറ്റെന്ന് മന്ത്രി പറഞ്ഞു. മോദി സര്‍ക്കാരിന്റെ ആരോഗ്യത്തെയും ആയുസ്സിനും ഭാവിക്കും വേണ്ടി മാത്രമുള്ള പൊളിറ്റിക്കല്‍ ഗിമ്മിക്കായിരുന്നു ബജറ്റ് അവതരണമെന്ന് മന്ത്രി ബാലഗോപാല്‍ വിമര്‍ശിച്ചു.

ഫെഡറലിസം എന്ന് പറയാന്‍ സര്‍ക്കാരിന് ഒരു അര്‍ഹതയും ഇല്ലെന്ന് തെളിയിക്കുന്നതാണ് ബജറ്റെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ആകെയുള്ള റിസോഴ്‌സ് എടുത്ത് സ്വന്തം മുന്നണിയുടെ കാര്യം നടത്താന്‍ വേണ്ടി നോക്കുന്നു. ഭക്ഷ്യ സബ്‌സിഡി ഉള്‍പ്പെടെയുള്ള ചെലവുകളില്‍ വലിയ വെട്ടിക്കുറവ് വരുത്തിയെന്ന് മന്ത്രി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ ചെലവ് കുറഞ്ഞുവെന്നും സ്വകാര്യ മേഖലയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്ന് മാത്രമാണ് പറയുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *