മഹാരാഷ്ട്രയിലെ പൂനെയില്‍ കാമുകനൊപ്പം ചേര്‍ന്ന് യുവതി പ്രതിശ്രുത വരനെ കൊന്ന കേസില്‍ പ്രതികളുടെ മൊഴി പുറത്ത്. കാമുകനൊപ്പം ഒളിച്ചോടിയാലുണ്ടാവുന്ന മാനക്കേട് ഭയന്നായിരുന്നു കൊലപാതകമെന്ന് യുവതി മൊഴി നല്‍കി. യുവതിയുടെ കുടുംബത്തിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കമെന്നും കൊല്ലപ്പെട്ട കേതന്‍ അഗര്‍വാളിന്റെ കുടുംബം ആവശ്യപ്പെട്ടു

കൊന്ന് കഴിഞ്ഞ് അപകടമെന്ന് വരുത്തി തീര്‍ത്താല്‍ മാനം പോവാതെ കഴിയാമെന്ന് കണക്ക് കൂട്ടി. സിയ അഗര്‍വാളിന്റെ കുടുംബത്തിന് ഇതില്‍ പങ്കുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് കേതന്റെ പിതാവ് വിശാല്‍ അഗര്‍വാള്‍ ആരോപിക്കുന്നു. മരണാനന്തര ചടങ്ങിന് ശേഷവും കേതന്റെ വീട്ടിലേക്ക് കണ്ണീരുമായി സിയ എത്തിയിരുന്നു. പക്ഷെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക് സംശയം തോന്നി. ഇത് പൊലീസിനോടും പറഞ്ഞു. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ സിയക്കും കേതനും പിന്നാലെ തലമറയ്ക്കും വിധം വസ്ത്രം ധരിച്ച് ഒരാള്‍ നീങ്ങുന്നത് കണ്ടു. ഇയാളെ സിയ നോക്കുന്നുണ്ടെന്നും വ്യക്തമായി. കനത്ത ചൂടിലും ഇങ്ങനെയൊരു വേഷമിട്ട് എത്തിയത് കാമുകന്‍ ചേതന്‍ ചൗധരിയെന്ന് പൊലീസ് കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *