കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ അറസ്റ്റു ചെയ്ത് വിട്ടയച്ചു. ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. കേസിൽ രണ്ടാം പ്രതിയാണ് റിബേഷ്. ഒന്നാം പ്രതിയായ ജിതിൻ സ്ക്രീൻ ഷോട്ട് നിർമിച്ചെങ്കിലും റിബേഷാണ് ആദ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്. ജിതിൻ, റിബേഷ്, എന്നിവർക്കൊപ്പം മറ്റൊരു ഡിവൈഎഫ്ഐ നേതാവായ അമലും കേസിൽ പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *