തിരുവനന്തപുരം: ആക്രമണകാരികളായ തെരുവുനായകൾക്ക് ദയാവധം അനുവദിച്ചുകൊണ്ടുള്ള തദേശവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. തദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർ ചെയർമാനായ കമ്മറ്റിയാകും ഇതുസംബന്ധിച്ച് തീരുമാനമെടുക്കുക.

ഇതുപ്രകാരം, ഗുരുതര രോഗമുള്ള നായകളെയും പേവിഷബാധയേറ്റവരെയും ദയാവധത്തിന് വിധേയമാക്കാം. ചികിത്സിച്ചു മാറ്റാനാകാത്ത രോഗമുള്ളവ, ജീവൻ നിലനിർത്താനാകാത്ത വിധം ഗുരുതരമായി പരിക്കേറ്റവ, പേവിഷബാധയേറ്റവ, അതിക്രമണ സ്വഭാവമുള്ളതോ ആളുകളെ ആക്രമിച്ചതോ ആയ നായ്ക്കൾ എന്നിവയെ ദയാവധത്തിനി വിധേയമാക്കാം. ദയാവധത്തിന് അനുമതി നൽകുന്നതിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും ഏഴംഗ സമിതിയെ ചുമതലപ്പെടുത്തും.
