മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യുവ മോർച്ച പ്രവർത്തകരെ തല്ലി ചതക്കുന്ന പോലീസ് പ്രവർത്തിക്കെതിരെ കടുത്ത പ്രതികരണവുമായി ബി ജെ പി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്ത്.
സിപിഎം ആപ്പീസിലെ ചീട്ടും കൊണ്ട്‌ പോലീസിൽ ഉദ്യോഗം നേടിയ തെമ്മാടികളാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യുവമോർച്ച പ്രവർത്തകരെ തള്ളി ചതക്കുന്നതെന്ന് കൊല്ലത്ത് പ്രതിഷേധിച്ച യുവമോര്‍ച്ച പ്രവര്‍ത്തകനെ പോലീസ് മര്‍ദ്ദിക്കുന്ന ഫോട്ടോ പങ്ക് വെച്ച് കൊണ്ട്‌ സന്ദീപ് ഫേസ് ബുക്കിൽ കുറിച്ചു .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

സിപിഎം ആപ്പീസിലെ ചീട്ടും കൊണ്ട്‌ പോലീസിൽ ഉദ്യോഗം കിട്ടിയ തെമ്മാടികളാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്ന യുവമോർച്ച പ്രവർത്തകരെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നത് . ഇതിനിയും ഇങ്ങനെ കണ്ട് കൊണ്ട് നിൽക്കാൻ കഴിയില്ല . എവിടെയാണ് മനുഷ്യാവകാശ കമ്മീഷൻ ? എവിടെ നീതി പീഠങ്ങൾ ? ഏതെങ്കിലും ചെറുപ്പക്കാരൻ പോലീസിന്റെ കയ്യാൽ കൊല്ലപ്പെടും വരെ നിങ്ങളൊക്കെ മൗനത്തിന്റെ വാല്മീകത്തിൽ ഒളിച്ചിരിക്കുമോ ?

ഇതേ സമയം യുവമോർച്ച പ്രവർത്തകനെ മർദ്ദിച്ച കോഴിക്കോട് നടക്കാവ് സി ഐ ജിജീഷിനെതിരെ കൊലവിളി പ്രസംഗവുമായി കോഴിക്കോട്ടെ ബി ജെ പി നേതാക്കൾ രംഗത്ത് വന്നിരുന്നു. പ്രതിഷേധക്കാരെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ചിലായിരുന്നു കൊലവിളി പ്രസംഗം.പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച കസബ പൊലീസ് വധഭീഷണിക്കുറ്റം ചുമത്തി നേതാക്കൾക്കെതിരെ കേസ് എടുത്തു. പ്രവർത്തകനെ തടഞ്ഞുവച്ച് മർദ്ദിച്ച നടക്കാവ് ഇൻസ്പെക്ടർ ജിജീഷിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന ആവശ്യവും ബിജെപി ഉന്നയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *