മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരില്‍ സൈബര്‍ തട്ടിപ്പ് കേരളത്തില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സൈബര്‍ തട്ടിപ്പ് നടത്തുന്നതിന് പിന്നില്‍ വന്‍ മാഫിയയെന്ന് സൈബര്‍ പൊലീസ് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. തട്ടിപ്പിന് പിന്നില്‍ നൈജീരിയന്‍, ഉത്തരേന്ത്യന്‍ സംഘമാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് പൊലീസ് വിലയിരുത്തല്‍.

മുഖ്യമന്ത്രിയുടെയും സ്പീക്കറുടെ പേരിലും തട്ടിപ്പിന് ശ്രമിച്ചുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. മന്ത്രിമാരുടെ പേരിലുണ്ടാക്കിയ വ്യാജ വാട്‌സാപ്പ് പ്രൊഫൈലില്‍ നിന്ന് ഇവരുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജ് വന്നിരുന്നു. ഇതില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ സൈബര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. വാട്‌സാപ്പ് ഉപയോഗിക്കാത്ത നമ്പറുകളില്‍ പുതിയ പ്രൊഫൈല്‍ തുടങ്ങി അതില്‍ മന്ത്രിമാരുടെ ചിത്രം പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ ശേഷമാണ് പണം ആവശ്യപ്പെടുന്നത്.

ഡിജിപിയുടെ പേരില്‍ ഒരു സ്ത്രീയില്‍ നിന്നും തട്ടിയത് 14 ലക്ഷം രൂപയാണ്. നൈജീരിയക്കാര്‍ ഉള്‍പ്പെടുന്ന വന്‍ മാഫിയയാണ് തട്ടിപ്പിന് പിന്നിലെന്ന് സൈബര്‍ പൊലീസ് അറിയിച്ചു. നിരവധി പരാതികളാണ് ഇതിനകം സൈബര്‍ പോലീസിന് ലഭിച്ചത്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *