ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കായി ഗംഗാവാലി പുഴയില്‍ ഇന്നും തിരച്ചില്‍ തുടരും. നാവികസേനയെ കൂടാതെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങല്‍ വിദഗ്ധരായ മല്‍പെ സംഘവും ശനിയാഴ്ച തിരച്ചില്‍ നടത്തിയിരുന്നു. കനത്ത അടിയൊഴുക്കും കലങ്ങിയൊഴുകുന്ന വെള്ളവും മോശം കാലാവസ്ഥയുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നത്.

കേരള-കര്‍ണാടക മന്ത്രിമാരും എം.എല്‍.എമാരും കലക്ടറും ഉള്‍പ്പെടെയുള്ളവരുടെ സംയുക്ത യോഗ തീരുമാനപ്രകാരമാണ് മുങ്ങല്‍ വിദഗ്ധരെ എത്തിച്ചത്. രാജസ്ഥാനില്‍നിന്ന് അതിവിദഗ്ധരായ സ്‌കൂബ ഡൈവര്‍മാരെ കൊണ്ടുവരാനും ഗോവയില്‍നിന്ന് മണ്ണുനീക്കല്‍ യന്ത്രം കൊണ്ടുവരാനുമുള്ള തീരുമാനം നടപ്പായില്ല. ഇതില്‍ മന്ത്രി മുഹമ്മദ് റിയാസ് ഡെപ്യൂട്ടി കമീഷണര്‍ ലക്ഷ്മിപ്രിയയെ പ്രതിഷേധം അറിയിച്ചു. തുടര്‍ന്നാണ് ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള പ്രാദേശിക മുങ്ങല്‍ വിദഗ്ധരുടെ സംഘത്തെ എത്തിച്ചത്.

ഈശ്വര്‍ മല്‍പെ രണ്ടുതവണ പുഴയിലിറങ്ങി പരിശോധന നടത്തി. രണ്ടാം തവണ കയര്‍ പൊ
ട്ടി 80 മീറ്റര്‍ ഒഴുകിപ്പോയപ്പോള്‍ നാവിക സേനയാണ് അദ്ദേഹത്തെ കരക്കെത്തിച്ചത്. ഞായറാഴ്ച വീണ്ടും തിരച്ചിലിനിറങ്ങും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, എം.എല്‍.എമാരായ എം.കെ.എം. അഷ്‌റഫ്, എം. വിജിന്‍, ലിന്റോ ജോസഫ്, സച്ചിന്‍ ദേവ്, എം. രാജഗോപാലന്‍ എന്നിവര്‍ ഷിരൂരില്‍ ഉണ്ടായിരുന്നു. ജൂലൈ 16നാണ് ദേശീയപാത 66ല്‍ മണ്ണിടിച്ചിലുണ്ടാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *