കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 53 ദിവസം നിർത്തിയിട്ട കൊച്ചി മെട്രോ നാളെ വീണ്ടും സർവീസ് തുടങ്ങുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയായിരിക്കും സർവീസ്. തിരക്കേറിയ സമയത്ത് 10 മിനിറ്റ് ഇടവേളകളിലും തിരക്കു കുറവുള്ള സമയത്ത് 15 മിനിറ്റ് ഇടവേളകളിലുമായിരിക്കും സർവീസ്. യാത്രക്കാരുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിൽ അനുസരിച്ച് മാറ്റമുണ്ടാകാം.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. 10 മുതൽ 15 മിനിട്ട് വരെയുള്ള ഇടവേളകളിലാണ് സർവീസ്. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് സമയം പുനക്രമീകരിക്കും. ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹിചര്യത്തിൽ മെട്രോ സർവീസ് തുടങ്ങണമെന്നാവശ്യപ്പെട്ട് നിരവധി പേർ കെഎംആർഎലിനെ സമീപിച്ചിരുന്നു.
ദിവസവും രാവിലെ സർവീസ് തുടങ്ങും മുമ്പ് ഫോഗിങ് നടത്തുകയും സർവീസ് അവസാനിക്കുമ്പോൾ ട്രെയിനുകൾ വൃത്തിയാക്കുകയും ചെയ്യും.
യാത്രക്കാർക്ക് മാസ്ക് നിർബന്ധമാണ്. പരമാവധി കൊച്ചി വൺ സ്മാർട് കാർഡ് ഉപയോഗിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഒന്നിടവിട്ട സീറ്റുകളിൽ മാത്രമായിരിക്കും ഇരിക്കാൻ അനുവദിക്കുകയെന്നും മെട്രോ അധികൃതർ അറിയിച്ചു.
