പുറമ്പോക്ക് ഭൂമിയിൽ നിന്ന് തേക്ക് മരങ്ങൾ വെട്ടിക്കടത്തിയ കേസിലെ പ്രതിയെ വനം വകുപ്പ് തിരിച്ചെടുത്തു.അടിമാലി മുന്‍ റേഞ്ച് ഓഫീസര്‍ ജോജി ജോണിന്റെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. പുനലൂര്‍ ഡിവിഷനിലെ വര്‍ക്കിംഗ് പ്ലാന്‍ റേഞ്ചിലാണ് പുതിയ നിയമനം.
അടിമാലി റെയ്ഞ്ച് ഓഫീസറായിരിക്കേ തന്റെ അധികാര പരിതിയിൽ ഉള്ള പലയിടങ്ങളിൽ നിന്നായി അനധികൃതമായി മരംമുറിച്ചു കടത്തി എന്നതാരുന്നു ജോജി ജോണിനെതിരായ കേസ്. കേസിൽ അറസ്റ്റിലായിരുന്ന ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.വെട്ടിക്കടത്തിയ മരത്തടികൾ പ്രതിയായ ജോജി ജോണിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്ന് കണ്ടെത്തിയിരുന്നു.കേസില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കോടതിയുടെ നിര്‍ദേശ പ്രകാരം വനംവകുപ്പ് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. കേസില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കവെയാണ് സര്‍വ്വീസില്‍ തിരിച്ചെടുത്തത്.പുനലൂർ ഡിവിഷനിലാണ് പുതിയ നിയമനം.
