കൊച്ചിയില്‍ നടന്ന ഫിയോക്കിന്‍റെ ബൈലോ കമ്മിറ്റിയോഗത്തിന് ശേഷമുള്ള അനുമോദന ചടങ്ങിൽ വേദി പങ്കിട്ട് സംവിധായകൻ രഞ്ജിത്തും നടൻ ദിലീപും.സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാലും ചടങ്ങിൽ പങ്കെടുത്തു.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെ ആലുവാ ജയിലിൽ സന്ദർശിച്ചത് അവിചാരിതമായിട്ടാണെന്നും ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.
ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ കെൽപ്പുള്ള ആളാണ് രഞ്ജിത്തെന്ന് ദിലീപ് പറഞ്ഞു.
ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിലേക്ക് നടി ഭാവനയെ ക്ഷണിച്ചത് താനാണെന്നു രഞ്ജിത് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ നടൻ ദിലീപിനെ ജയിലിൽ സന്ദർശിച്ചതുമായി ചേർത്തുവച്ച് രഞ്ജിത്തിനെതിരെ വിമര്‍ശനങ്ങളും ഉയർന്നിരുന്നു. വിനായകനും ഈ വിഷയത്തിൽ രഞ്ജിത്തിനെത്തിരെ പ്രതികരിച്ചിരുന്നു. രഞ്ജിത്ത് മുൻപു ജയിലിലെത്തി ദിലീപിനെ കണ്ടു മടങ്ങുന്ന ചിത്രം വിനായകൻ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.ഭരണഘടന ഭേദഗതിയിലുൾപ്പടെ തീരുമാനമെടുക്കാൻ സംസ്ഥാനത്ത് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോകിന്റെ ജനറൽ ബോഡിയാണ് ഇന്ന് കൊച്ചിയിൽ പുരോഗമിക്കുന്നത്. നി

Leave a Reply

Your email address will not be published. Required fields are marked *