രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വൻ തോക്കുകൾ ഇനിയും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കോടതി പറഞ്ഞതിലൂടെ ബി.ജെ.പി.-സി.പി.എം. അവിഹിത ബന്ധം സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കടകംപള്ളി സുരേന്ദ്രനെ കേസിൽ തൊടാത്തതിന് കാരണം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശക്തമായ ഇടപെടലാണെന്നും, എസ്.ഐ.ടിക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വലിയ സമ്മർദ്ദമുണ്ടെന്നും സതീശൻ ആരോപിച്ചു.
അതേസമയം നടൻ മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പാർട്ടി എന്ത് നടപടി എടുത്തെന്നും ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. സർക്കാരിനെതിരായ വിഷയങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാകാതിരിക്കാനുള്ള തന്ത്രമാണിത്. മുകേഷിന്റെ പീഡനം ‘തീവ്രത കുറഞ്ഞത്’ ആണെന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവിന്റെ പ്രസ്താവനയെ സതീശൻ പരിഹസിച്ചു. ഇതെല്ലാം എം.വി. ഗോവിന്ദന്റെ സ്റ്റഡി ക്ലാസിന്റെ ഫലമാണെന്നും ജനങ്ങൾ ഇതെല്ലാം കണ്ട് ചിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂച്ചേർത്തു.
