ശബരിമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക് തുടരുകയാണ്. അവധി ദിവസമായ ഇന്നലെ മാത്രം 80,764 അയ്യപ്പന്മാരാണ് സുഖദർശനം നടത്തി മലയിറങ്ങിയത്. ഇതോടെ ഈ മണ്ഡലകാലത്ത് ഇതുവരെ ശബരിമലയിൽ 18 ലക്ഷം തീർത്ഥാടകരാണ് ദർശനം പൂർത്തിയാക്കിയത്. അതേസമയം, പരമ്പരാഗത കാനനപാതയായ പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്.

ശബരിമലയിൽ ഭക്തരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ, പരമ്പരാഗത കാനനപാതയായ പുല്ലുമേട്ടിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പാതയിലുടനീളം വനംവകുപ്പിന്റെ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച മാത്രം 3,660 പേർ കാനനപാത വഴി എത്തി. ഈ സീസണിൽ ദിവസേന ശരാശരി 2,000 തീർത്ഥാടകരാണ് ഈ വഴി എത്തുന്നത്. തിരക്ക് തുടരുന്നതിനാൽ സ്പോട്ട് ബുക്കിംഗിന്റെ എണ്ണം 5,000 ആയി നിജപ്പെടുത്തിയിട്ടുണ്ട്. അധികൃതർ ഒരുക്കിയ കൃത്യമായ ക്രമീകരണങ്ങൾ കാരണം എത്ര തിരക്കാണെങ്കിലും സുഖദർശനം ലഭിച്ചതിൻ്റെ സന്തോഷത്തോടെയാണ് തീർത്ഥാടകർ സന്നിധാനത്ത് നിന്ന് മടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *