‘‘തിരുവനന്തപുരത്ത് വിഎസ് സെന്ററിന് 20 കോടി. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കൂട്ടി. വികസന ഫണ്ട് 10189 കോടി രൂപ. ലൈഫിൽ നിർമിച്ച വീടുകളുടെ എണ്ണം 5.25 ലക്ഷം കടന്നു. റാപ്പിഡ് റെയിൽ പ്രാരംഭ പ്രവർത്തനത്തിന് 100 കോടി. പ്രതിരോധ ഗവേഷണ ഹബിന് 50 കോടി. അമേരിക്കയെക്കാൾ കുറഞ്ഞ ശിശു മരണ നിരക്ക് കേരളത്തിൽ. വോട്ട് ചോരി മാത്രമല്ല, നോട്ട് ചോരിയുമുണ്ട്’’ – ധനമന്ത്രി പറഞ്ഞു.
‘‘എംസി റോഡ് വികസനത്തിന് 5917 കോടി രൂപ. കാൻസർ – എയ്ഡ്സ് രോഗികൾക്ക് 2000 രൂപ സഹായം. ഓട്ടോത്തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ്. മെഡിസെപ് 2.0 ഫെബ്രുവരി മുതൽ. 1 മുതൽ പ്ലസ്ടു വരെയുള്ള സ്കൂൾ വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ്. ഇതിനായി 15 കോടി രൂപ മാറ്റിവച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് 1000 കോടി രൂപ അധിക വിഹിതം. മൺപാത്ര നിർമാണ മേഖലയ്ക്ക് ഒരു കോടി. യുവജന ക്ലബുകൾക്ക് 10,000 രൂപ സഹായം. കേര പദ്ധതിക്ക് 100 കോടി. ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം നടപ്പാക്കും. ആർട്സ് ആന്റ് സയൻസ് കോളജിലാണ് പദ്ധതി നടപ്പിലാക്കുക’’ – ധനമന്ത്രി പ്രഖ്യാപിച്ചു.
