നവകേരള സർവേയ്ക്ക് ഇതുവരെ സിപിഐഎം ചിലവാക്കിയ പണം ട്രഷറിക്ക് മടക്കി നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരള സർക്കാരിന് സ്കൂളുകൾ പണിയാൻ കാശില്ല. ഡോക്ടർമാർക്ക് നൽകാൻ പണമില്ല. കർഷകർക്ക് നൽകാനും ഈ സർക്കാരിന്റെ കയ്യിൽ പണമില്ല. സിപിഐഎം ജനങ്ങളെ ദ്രോഹിക്കുന്നു. സർക്കാരിന് ശകലമെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവെച്ച് പുറത്തുപോകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ശബരിമല കൊള്ളയിൽ താൻ അന്ന് പറഞ്ഞ കാര്യം ഇപ്പോഴും ആവർത്തിക്കുന്നു. കൊള്ളയ്ക്ക് പിന്നിലെ യഥാർത്ഥ വ്യക്തികളെ ഒളിപ്പിക്കാൻ ആണ് സർക്കാർ ശ്രമം. SIT എന്തുകൊണ്ടാന്വേഷണം കൃത്യമായി നടത്തുന്നില്ല. പിന്നിലെ എല്ലാവരെയും ജയിലിൽ അയക്കും എന്നത് ബിജെപി ഉറപ്പു നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന് ആത്മാർത്ഥത ഉണ്ടെങ്കിൽ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ശുപാർശ ചെയ്യണം. കൊള്ള തമിഴ്നാടും കർണാടകയുമായി ബന്ധപ്പെട്ട് കിടക്കുന്നു. നാട്ടിലെ ഡോക്ടർമാരെല്ലാം സമരത്തിൽ. കുറച്ച് ദിവസം മുൻപ് ആശാവർക്കർമാരുടെ സമരം കണ്ടു. 24 മണിക്കൂർ ബാറ് തുറക്കണം എന്നതാണോ ഈ സർക്കാരിന്റെ വലിയ നേട്ടമായി കാണുന്നത്.
ബാറിലൂടെ എക്സൈസ് നികുതി നേടി ഭരിക്കാൻ ആണോ സർക്കാരിന്റെ നീക്കം. ബാർ വഴി സർക്കാർ പണം ഉണ്ടാകുന്നു. മൂക്കിന് മുൻപിൽ നടക്കുന്ന ലൗ ജിഹാദിൽ സർക്കാർ നിശബ്ദരായി ഇരിക്കുന്നു. സിപിഐഎം നേതൃത്വത്തിൽ ഉള്ള സർക്കാർ പുറത്ത് പോകാൻ സമയം ആയി.
ഇഡി കള്ളപ്പണം മാത്രം ആണ് ശബരിമല സ്വർണ കൊള്ളയിൽ അന്വേഷിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കാൻ വേണ്ടി ആണ് സിബിഐ അന്വേഷണം ആവശ്യപ്പെടണം. ശബരിമല യുവതി പ്രവേശം, സർക്കാരിന് ഇരട്ടത്താപ്പ്.മുൻപെടുത്ത കേസുകൾ പിൻവലിക്കുന്നില്ല. നിലപാട് എന്തെന്ന് സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കട്ടെ.
കേരള സ്റ്റോറി 2 സിനിമയിൽ മുഖ്യമന്ത്രി എന്തിന് ഇടപെടുന്നു. മുഖ്യമന്ത്രി ചാടിക്കേറി പ്രതികരിക്കേണ്ട കാര്യം എന്താണ്. താൽപര്യമില്ലെങ്കിൽ കാണണ്ട. ഉള്ളടക്കത്തിൽ എതിർപ്പുണ്ടെങ്കിൽ കോടതിയിൽ പോകാം. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ചിലർ തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ലൗ ജിഹാദ്, ഹമാസ് എന്ന് പറഞ്ഞാൽ ഉടൻ വർഗീയവാദികളായി ചിത്രീകരിച്ചു.
അങ്ങനെ അഭിപ്രായമുള്ളവർ ഉണ്ട്. അങനെ ഒന്ന് ഇല്ലെങ്കിൽ തെളിയിക്കണം. സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നു. മറ്റു പാർട്ടികളിൽ നിന്നുള്ളവർ വന്നാൽ സ്വീകരിക്കും. പേരിനുള്ള മൽസരമല്ല കേരളത്തിൽ നടക്കുകയെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
