തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതി. 2025ലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് പ്രശാന്തിനെ പ്രതി ചേര്‍ത്തത്.കേസില്‍ പ്രശാന്ത് നാലാം പ്രതിയാണ്.

അന്തരിച്ച ശബരില മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവാണ് കേസില്‍ ഒന്നാം പ്രതി. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി രണ്ടാം പ്രതിയാണ്. സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി മൂന്നാം പ്രതിയും ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എ അജികുമാര്‍ അഞ്ചാം പ്രതിയുമാണ്. തന്ത്രി കണ്ഠരര് രാജീവര് ആണ് കേസിലെ ആറാം പ്രതി. തിരുവാഭരണം കമ്മീഷണര്‍ രജിലാലാണ് കേസിലെ ഏഴാം പ്രതി. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 316 (5), 336 (2), 61(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്ക് കേസില്‍ നേരിട്ട് പങ്കുള്ളതായാണ് എസ്‌ഐടി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *