കണ്ണമ്മൂല വിഷ്ണു കൊലക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം. നെടുമങ്ങാട് എസ്സി/എസ്ടി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 ഒക്ടോബര്‍ 7നായിരുന്നു കൊലപാതകം നടന്നത്. പുത്തന്‍പാലം വിദ്യാധിരാജ റോഡില്‍ വീടിനു സമീപം നില്‍ക്കുമ്പോഴാണ് വിഷ്ണുവിനെ ആറംഗ സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ വിഷ്ണുവിന്റെ അമ്മയ്ക്കും ഗുരുതര പരുക്കേറ്റിരുന്നു.

കണ്ണമ്മൂല കൊല്ലൂര്‍ വയല്‍ നികത്തിയ വീട്ടില്‍ അരുണ്‍, തോട്ടരികത്ത് വീട്ടില്‍ ലല്ലു, തോട്ടുവരമ്പില്‍ വീട്ടില്‍ രാജേഷ് (പൂച്ച രാജേഷ്), കലാകൗമുദി റോഡ് മുടമ്പില്‍ വീട്ടില്‍ സനല്‍ കുമാര്‍ (സഞ്ജു), കുളവരമ്പില്‍ വീട്ടില്‍ ശ്രീനാഥ് പട്ടം പിടി ചാക്കോ നഗര്‍ മഠത്തുവിളാകം വീട്ടില്‍ വിജീഷ് (വിഷ്ണു), കണ്ണമ്മൂല കുളവരമ്പില്‍ വീട്ടില്‍ മനു (ഷെട്ടി മനു) എന്നിവരാണ് പ്രതികള്‍.

ജീവപര്യന്തം കൂടാതെ 20 വര്‍ഷം കഠിന തടവും കോടതി വിധിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരമാണ് 20 വര്‍ഷം കഠിന തടവ് നല്‍കിയത്. ഓരോ പ്രതികളും 1.75000 രൂപ വച്ച് പിഴ അടയ്ക്കണം. പിഴ തുകയില്‍ നിന്നും 2-ാം സാക്ഷി അമ്മ 5 ലക്ഷം.1, 3 സാക്ഷികള്‍ 3 ലക്ഷം രൂപ. 1 മുതല്‍ 3 സാക്ഷികള്‍ക്ക് ലീഗല്‍ അതേറ്റിറ്റിയില്‍ നഷ്ട പരിഹാരം നല്‍കാനും കോടതി തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *