തിരുവനന്തപുരം: മംഗലാപുരം മേഖല പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്ന് ഒഴിവാക്കാനുള്ള റെയില്‍വേ ബോര്‍ഡ് തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്റെ എതിര്‍പ്പ് ശക്തം. നടപടി ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പാലക്കാട് ഡിവിഷനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്നാണ് എംപിമാരുടെ വിമര്‍ശനം. തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കേരളം കേന്ദ്രത്തെ സമീപിക്കും.

പാലക്കാട് റെയില്‍വേ ഡിവിഷന്റെ അധികാരപരിധിയില്‍ ഇനി മംഗലാപുരം മേഖലയുണ്ടാകില്ല.നിലവില്‍ പാലക്കാട് ഡിവിഷന്റെ ഭാഗമായ മംഗലാപുരം മുതല്‍ ഉള്ളാള്‍ വരെയുള്ള പ്രദേശം ദക്ഷിണ പശ്ചിമ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം. മംഗലാപുരം മേഖല നഷ്ടമാകുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ആശങ്ക. ഇത് പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നതിലും വികസന പദ്ധതികളിലും തിരിച്ചടിയാകുമെന്നും ആശങ്ക ശക്തമാണ്. തീരുമാനം ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.

തീരുമാനം ഏകപക്ഷീയമാണെന്നും പ്രശ്‌നപരിഹാരത്തിനായി കേന്ദ്രത്തെ സമീപിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. വരുമാനം കുറയുന്നു എന്നതിന്റെ പേരില്‍ പാലക്കാട് ഡിവിഷന്‍ ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും പറഞ്ഞു. പാലക്കാട് ഡിവിഷനെ ദുര്‍ബലപ്പെടുത്തുന്ന തീരുമാനമാണിതെന്നും റെയില്‍വേ മലയാളികളെ വെല്ലുവിളിക്കുകയാണെന്നും എംപിമാര്‍ ആരോപിച്ചു.തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് എംപിമാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *