ഇംഫാൽ: മണിപ്പൂരിൽ ഇന്നലെ ഒരു ഗർഭിണി ഉൾപ്പടെ നാല് കുക്കികളടക്കം കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നാഗ വിഭാഗക്കാരുടെ വീടുകൾക്ക് തീയിട്ടു. ടമെൻഗ്ലോങ് ജില്ലയിലാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെയാണ് ആളൊഴിഞ്ഞ വീടുകൾക്ക് നേരെയാണ് തീയിട്ടത്. കൊലയാളികൾ നാഗ വിഘടനവാദികൾ ആണെന്നായിരുന്നു ഉയർന്ന ആരോപണം.

ലോങ്പി ഗ്രാമത്തിലും ടോളൻ ഗ്രാമത്തിലുമായിട്ടാണ് ഇന്നലെ ആക്രമണമുണ്ടായത്. ആക്രമണം കുക്കി ജനതയ്ക്കെതിരായിരായ ഭീകരവാദ ആക്രമണമാണെന്ന് വെസ്റ്റേൺ വില്ലേജേഴ്സ് വോളൻ്റിയർസ് ആരോപിച്ചു. കുക്കി ഗ്രാമങ്ങളിൽ മതിയായ കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തണമെന്നും അക്രമികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ട ഇവർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല ബന്ദിലേക്ക് പോകുമെന്ന് മുന്നറിയിപ്പും നൽകി.

Leave a Reply

Your email address will not be published. Required fields are marked *