തൃശൂർ: റിപ്പോർട്ടർ ചാനൽ ഓഫീസിലെ റെയ്ഡിൽ പ്രതികരണവുമായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പൊലീസ് എവിടെയായാലും നിയമപരമായ പരിശോധനയ്ക്കായി കയറുമെന്നും മാധ്യമപ്രവർത്തകരും സാധാരണ പൗരന്മാർ മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഇവിടുത്തെ സാധാരണ പൗരന്റെ വീട്ടിൽ കയറുമ്പോൾ അയാളുടെ മുറ്റത്ത് മാത്രമാണല്ലോ കയറുന്നത്? വമ്പൻ മുതലാളിയുടെ വീട്ടിൽ കയറിയാൽ ആദ്യം ഫോൺ പിടിച്ചുവാങ്ങി വെക്കും. അടുക്കളയിൽ കയറും, ഫോൾ സീലിംഗ് ഉണ്ടെങ്കിൽ കുത്തിപ്പൊളിച്ച് നോക്കും. ഇതൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഈ സിസ്റ്റം ഇന്ത്യയിൽ നിലവിൽ വന്ന കാലം മുതലുള്ളതാണ്,’ സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു.
