തിരുവനന്തപുരം എം എം എസ് പള്ളി കത്രീഡലാക്കിയതിൽ പ്രതിഷേധം. ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചുമാണ് പ്രതിഷേധം നടക്കുന്നത്. ബിഷപ്പിന്റെ ഫ്ളക്സുകൾ ഒരു വിഭാഗം
കീറിയെറിഞ്ഞതാണ് മറു വിഭാഗത്തിന്റെ പ്രകോപനത്തിന് കാരണം. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ പിരിച്ചു വിടാനുള്ള ശ്രമത്തിലാണ്. പള്ളിയുടെ ഗേറ്റ് പോലീസ് അടച്ചു.

പള്ളി കത്രീഡല്‍ ആക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിന് ശേഷം നടക്കുന്ന ശുശ്രൂഷാ ചടങ്ങുകള്‍ കഴിഞ്ഞപ്പോഴാണ് സംഘര്‍ഷങ്ങളുണ്ടായത്. 115 വർഷങ്ങളായി വ്യക്തികളുടെ ട്രസ്റ്റിന്റെ കീഴിലുള്ള പള്ളി ബിഷപ്പ് ധർമരാജ് റസാലം കത്രീഡലാക്കി ഉയർത്തിയാണ് പ്രതിഷേധത്തിന് കാരണം.

ആറ് മഹാഇടവകകളാണ് സിഎസ്‌ഐ സഭയ്ക്കുള്ളത്. അതില്‍ ദക്ഷിണമേഖലാ മഹാഇടവകയ്ക്ക് മാത്രമാണ് കത്രീഡല്‍ ഇല്ലാത്തത്. ആ കുറവ് നികത്താനാണ് പള്ളിയെ കത്രീഡലാക്കിയതെന്നാണ് ബിഷപ്പിന്റെ വാദം. ഇതിനെതിരെയാണ് ഒരു കൂട്ടര്‍ പ്രതിഷേധിക്കുന്നത്.

ബിഷപ്പ് ധര്‍മരാജ് റസാലമിന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിയില്‍ അതിക്രമിച്ച കയറിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പള്ളി ഭരണസമിതി പിരിച്ചുവിട്ടെന്നും ഭരണനിര്‍വഹണത്തിന് അഡ്‌ഹോക് കമ്മിറ്റിയെ നിയമിച്ചുവെന്നും ബിഷപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *