യുപിയില്‍ മദ്രസകള്‍ക്കുള്ള ഗ്രാന്റ് വെട്ടിക്കുറച്ച് യോഗി സര്‍ക്കാര്‍. ഇതോടെ ഉത്തര്‍പ്രദേശിലെ പുതിയ മദ്രസകള്‍ക്ക് ഇനി ഗ്രാന്റ് നല്‍കില്ല. സംസ്ഥാനത്തെ പുതിയ മദ്രസകളെ ഗ്രാന്റ് പട്ടികയില്‍ നിന്ന് ഒഴിവാക്കും. യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശുപാര്‍ശ അംഗീകരിച്ചത്. അഖിലേഷ് യാദവ് സര്‍ക്കാര്‍ തുടങ്ങി വച്ച നയമാണ് ഇതിലൂടെ മാറ്റിയത്.

പതിനാറായിരത്തോളം മദ്രസകളാണ് യു പിയിലുള്ളത്. ഇതില്‍ നിലവില്‍ 560 മദ്രസകള്‍ക്കാണ് സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കഴിഞ്ഞ വാര്‍ഷിക ബജറ്റില്‍ മദ്രസ നവീകരണത്തിനായി 479 കോടി രൂപയാണ് വകയിരുത്തിയത്.

സംസ്ഥാനത്തെ മദ്രസകളില്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കണമെന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് പുതിയ മദ്രസകള്‍ക്ക് ഗ്രാന്റ് അനുവദിക്കേണ്ടതില്ലെന്ന തീരുമാനവും നടപ്പാക്കുന്നത്. ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ മന്ത്രി ഡാനിഷ് ആസാദ് അന്‍സാരിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *