എക്‌സിറ്റ് പോളുകളെയും പ്രീപോള്‍ പോസ്റ്റ് പോള്‍ സര്‍വ്വേകളെയും ശരിവെച്ചുകൊണ്ട് കേരളത്തില്‍ ഇടതു തരംഗം ആഞ്ഞടിക്കുന്നു എന്ന ഉറച്ച സൂചനകളാണ് ലഭിക്കുന്നത്. കേരളത്തിൽ ഭരണത്തുടർച്ച പ്രവചിക്കാനായ ഈ സമയത്ത് കുന്ദമംഗലത്ത് ഇത് മൂന്നാം തവണയും ജയിച്ച് കയറി പ്രിയ നേതാവ് പി ടി എ റഹീം.ഏറെ ജനസമ്മതനയ നേതാവ് ജന മനസ്സറിയന്ന വികസന നായകൻ വിശേഷണങ്ങൾ ഏറെയാണ് ഇദ്ദേഹത്തിന് ഇതെല്ലാം കൊണ്ട് തന്നെയാണ് കടുത്ത മത്സരത്തിലും മണ്ഡലം കൈവിട്ട്പോകാതെ റഹീമിൻ്റെ കൈകളിൽതന്നെ മണ്ഡലം നിന്നതിനും കാരണം .കുന്ദമംഗലം നിയോജക മണ്ഡലത്തിൽ എല്‍ഡിഎഫ് സ്വതന്ത്രനായി അംഗത്തിനിറങ്ങിയ വ്യക്തിയാണ് പി.ടി.എ.റഹീം.2006ൽ കെ മുരളീധരനെ 7506 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് റഹീം ആദ്യമായി എംഎൽഎയാകുന്നത്. മണ്ഡലം പുനർവിഭജനമുണ്ടായതോടെ 2011ൽ കുന്ദമംഗലത്തേക്ക് മാറിയ റഹീം രണ്ടുതവണ കുന്ദമംഗലത്തെ പ്രതിനിധീകരിച്ച യു സി രാമനെയാണ് കടുത്ത പോരാട്ടത്തിൽ 3269 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്.2016 ൽ കോൺഗ്രസ് നേതാവായ ടി സിദ്ദിഖാണ് റഹീമിനെ നേരിടാനെത്തിയത്. പ്രചാരണ രംഗത്ത് മികച്ച മുന്നേറ്റം നടത്തിയ സിദ്ദിഖിന്‍റെ വിജയം ചാനലുകൾ ഉൾപ്പെടെ പ്രഖ്യാപിച്ചുവെങ്കിലും 11205 വോട്ടിന്‍റെ മിന്നുന്ന ഭൂരിപക്ഷവുമായി എല്ലാ പ്രവചനങ്ങളെയും അസ്ഥാനത്താക്കിയാണ് റഹീം രണ്ടാംതവണ കുന്ദമംഗലത്ത് വെന്നിക്കൊടി പാറിച്ചത്. വികസന രംഗത്ത് ഏറെ പിന്നാക്കം നിന്നിരുന്ന കുന്ദമംഗലം മണ്ഡലത്തെ മികച്ച ആസൂത്രണത്തിലൂടെ മുൻ നിരയിലെത്തിക്കാൻ സാധിച്ചു എന്നതാണ് റഹീമിന് ഇത്തവണ മണ്ഡലം പിടിക്കാൻ ആത്മവിശ്വാസമേകിയ മുഖ്യഘടകം.

Leave a Reply

Your email address will not be published. Required fields are marked *