ഉദയ്പൂര്‍ സംഭവത്തെ അപലപിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത്തരം സംഭവങ്ങള്‍ എതിര്‍ക്കപ്പെടുക തന്നെ വേണമെന്നും ഈ നയങ്ങള്‍ മുസ്ലീമിന്റേത് അല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് എന്തിനാണ് മതപഠനം നല്‍കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. പൊതു പാഠ്യപദ്ധതിയില്‍ അടിസ്ഥാനമായ വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് വേണ്ടത്. 14 വയസ്സ് വരെ പ്രാഥമിക വിദ്യാഭ്യാസം കിട്ടേണ്ടത് കുട്ടികളുടെ അവകാശം ആണ്. 14 വയസ്സ് വരെ പ്രത്യേക പഠനം കുട്ടികള്‍ക്ക് നല്‍കേണ്ടത് ഇല്ലെന്നും ഗവര്‍ണര്‍ ചൂണ്ടികാട്ടി. ഇസ്ലാമിക നിയമം എന്നത് ചില വ്യക്തികള്‍ അവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് എഴുതിയതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മദ്രസകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കണം. തലയറുക്കുന്നതാണോ മറുപ്രവൃത്തി എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇതാണോ നിയമം എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്ന് നോക്കണം. ഇത് വിശ്വാസത്തിന്റെ ഭാഗമാണോ എന്ന് കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ എന്നും പരിശോധിക്കണം. മതനിയമങ്ങള്‍ എഴുതിയത് മനുഷ്യനാണ്, ഖുര്‍ആനില്‍ ഉള്ളത് അല്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

മദ്രസ വിദ്യാഭ്യാസത്തെയല്ല മറിച്ച് അതിന്റെ പാഠ്യപദ്ധതിയോട് ആണ് തനിക്ക് വിയോജിപ്പ്. അതില്‍ പഠിപ്പിക്കുന്നതില്‍ പലതും മൗലികാവകാശങ്ങളുടെ ലംഘനം ആണ്. എല്ലാറ്റിന്റെയും അര്‍ഥം അതില്‍ വളച്ചൊടിക്കപ്പെട്ടിരിക്കുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *