തൃശൂർ: വയോധികയെ തൊഴുത്തിൽ ചങ്ങലയ്ക്കിട്ട് ബന്ധുക്കൾ മർദ്ദിച്ചു.തൃശൂർ ചാഴൂർ സ്വദേശിനി അമ്മിണി (75)ക്കാണ് മർദ്ദനമേറ്റത്. സ്വത്ത് തട്ടിയെടുക്കുന്നതിനായി വയോധികയെ സഹോദരന്റെ ഭാര്യയും മകളും ചേർന്നാണ് ഉപദ്രവിച്ചത്. സംഭവത്തിൽ ഇവരുടെ സഹോദരന്റെ ഭാര്യ ഭവാനി, മകൾ കിന എന്നിവരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.ചങ്ങലയിൽ കെട്ടിയിട്ടതോടെ ഭക്ഷണവും വെളളവും ഉൾപ്പെടെ ഇവർക്ക് നിഷേധിച്ചിരുന്നു. തുടർന്ന് വയോധിക വെളളം ആവശ്യപ്പെട്ടപ്പോഴായിരുന്നു ബന്ധുക്കളുടെ ക്രൂര മർദ്ദനം. അമ്മിണിയുടെ പേരിലുള്ള 10 സെന്റ് പുരയിടം സ്വന്തം പേരിൽ ആക്കിത്തരണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബന്ധുക്കളുടെ മർദ്ദനം.
വീടിന് പുറകിലുള്ള മേൽക്കൂര തകർന്ന തൊഴുത്തിൽ കെട്ടിയിട്ടായിരുന്നു വയോധികയെ മർദ്ദനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. അവശനിലയിലായ വൃദ്ധയെ അന്തിക്കാട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.
