എലത്തൂർ ട്രെയിൻ തീവയ്പ്പിനിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തീവയ്പ്പിൽ പരുക്കേറ്റവർക്കു സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും സർക്കാർ ഉറപ്പു നൽകി. ഇതിനായി എല്ലാ ക്രമീകരണങ്ങളും ചെയ്യും. സ്വകാര്യ ആശുപത്രിയിലാണു ചികിത്സ തേടുന്നതെങ്കിലും അതു സൗജന്യമായി നൽകാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.

കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദരിയ മൻസിൽ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മൽ ഷുഹൈബ് സഖാഫിയുടെയും മകൾ സെഹ്റ ബത്തൂൽ (2), മട്ടന്നൂർ കൊടോളിപ്പുറം കൊട്ടാരത്തിൽ പുതിയപുര നൗഫീഖ് (38) എന്നിവരെയാണ് ട്രെയിൻ ആക്രമണത്തിനു പിന്നാലെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *