കോഴിക്കോട്: സർക്കാർ അഗതി മന്ദിരത്തിലെ അന്തേവാസികൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടി. കോഴിക്കോട് ചേവായൂരിലാണ് സംഭവം. ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു. ബാബു എന്നയാൾക്കാണ് വെട്ടേറ്റത്. സാലുദ്ദീൻ എന്നയാളാണ് വെട്ടിയത്. വ്യക്തിപരമായ കാരണങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
വീടിൽവെച്ച് ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. പിന്നാലെ സാലുദ്ദീന്‍ ജോലി സ്ഥലത്തേക്ക് പോകാന്‍ ഇറങ്ങി. ബാബുവും ഇയാള്‍ക്ക് പിന്നാലെയെത്തി. വഴിയിൽ വെച്ചും ഇവർ തമ്മിൽ വാക്ക് തർക്കം തുടരുകയായിരുന്നു. സാലുദ്ദീന്‍ ജോലിയുടെ ആവശ്യത്തിനായി കൈയില്‍ സൂക്ഷിച്ച കൊടുവാളെടുത്ത് ബാബുവിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവം കണ്ടു നിന്ന് നാട്ടുകാർ ഇരുവരേയും പിടിച്ച് മാറ്റി പോലീസിനെ അറിയിച്ചു. പരിക്കേറ്റ ബാബുവിനെ ആശുപത്രിയിലേക്കു മാറ്റി. ആറു വെട്ടുകളാണ് ബാബുവിന്റെ ശരീരത്തിലെന്നാണ് വിവരം. സാലുദ്ദീനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
