പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി ഇംറാൻ ഖാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഷ്ട്ര സ്വയംസേവക സംഘത്തെയും (ആർഎസ്എസ്) വിമർശിച്ചു. ബി.ജെ.പിയും ആർഎസ്എസ് പ്രത്യയശാസ്ത്രവും ഇന്ത്യയ്ക്ക് തന്നെ ഏറ്റവും വലിയ ഭീഷണിയാണ് സൃഷ്ടിച്ചത്, കാരണം അവർ, മുസ്ലിംകളെ മാത്രമല്ല, സിഖുകാരെയും ക്രിസ്ത്യാനികളെയും പട്ടികജാതിക്കാരെയും പരിഗണിക്കുന്നില്ല.
ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള മോദി സർക്കാരിന്റെ തീരുമാനം ശരിയല്ല. പാകിസ്ഥാൻ കശ്മീരികളുടെ നീതിപൂർവകമായ പോരാട്ടത്തിനൊപ്പം നിൽക്കും.ലോകമെമ്പാടുമുള്ള കശ്മീരികളുടെ അംബാസഡറും അഭിഭാഷകനുമായി താൻ തുടരുമെന്ന് വിശുദ്ധ ഖുറാനെ ഉദ്ധരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു
