കോട്ടയം: കോട്ടയം ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ കേസില്‍ പ്രതി നോബിക്ക് ഉപാധികളോടെ ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് ഷൈനിയും പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്.

കഴിഞ്ഞ 28 ദിവസമായി റിമാന്‍ഡിലായിരുന്നു നോബി. ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നോബിയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഏറ്റുമാനൂര്‍ പൊലീസാണ് നോബിയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളില്‍ വിശദമായ വാദം കോടതി കേട്ടിരുന്നു. എന്നാല്‍ കേസില്‍ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. നോബിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഷൈനിയുടെ അച്ഛന്‍ കുര്യക്കോസും ഹരജി നല്‍കിയിരുന്നു. ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഷൈനിയും മക്കളും ആത്മഹത്യ ചെയ്യാന്‍ കാരണം ഭര്‍ത്താവില്‍ നിന്നും വീട്ടില്‍ നിന്നും ഉണ്ടായ സമ്മര്‍ദ്ദമാണെന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍.

Leave a Reply

Your email address will not be published. Required fields are marked *