റഷ്യൻ അധിനിവേശം ഒരു മാസം പിന്നിടുമ്പോൾ യുക്രൈനിലെങ്ങും ഭീതിജനകമായ സാഹചര്യം.റഷ്യന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഏതുനിമിഷവും മരണപ്പെട്ടേക്കാമെന്ന പേടിയിൽ യുക്രൈന്‍ ജനത അക്രമണത്തില്‍ തങ്ങളുടെ ജീവന്‍ നഷ്ടമായാല്‍ സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താനും തിരിച്ചറിയാനുമായി അവരുടെ പുറത്ത് പേരും മേല്‍വിലാസവും എഴുതിവയ്ക്കുകയാണ് .

കുഞ്ഞുങ്ങളുടെ പുറംഭാഗത്ത് കുടുംബവിലാസം എഴുതപ്പെട്ട ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തങ്ങൾ കൊല്ലപ്പെടുകയും കുട്ടികൾ ജീവനോടെ ബാക്കിയാകുകയും ചെയ്താൽ ബന്ധുക്കൾക്ക് തിരിച്ചറിയാൻ വേണ്ടി അവരുടെ ശരീരത്തിൽ കുടുംബവിലാസം എഴുതിവയ്ക്കുകയാണ് യുക്രൈൻ അമ്മമാരെന്ന് സ്വതന്ത്ര മാധ്യമപ്രവർത്തകയായ അനസ്തസിയ ലപാറ്റിന ട്വീറ്റ് ചെയ്തു. കുട്ടിയുടെ ജനനതിയതി, കുടുംബാഗത്തിന്റെ മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രാദേശിക ഭാഷയില്‍ കുട്ടിയുടെ പുറത്ത് എഴുതിവെച്ചാണ് സാഷ മകോവി എന്ന യുവതി ചിത്രം പങ്കുവച്ചത്.യുക്രൈനിലെ കുഞ്ഞുങ്ങളെ യുദ്ധമുഖത്ത് റഷ്യന്‍ സൈന്യം മനുഷ്യകവചമാക്കി മാറ്റുന്നുവെന്ന് നേരത്തെ ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *