കണ്ണൂര്‍: പാനൂരില്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് 4 പേര്‍ കസ്റ്റഡിയില്‍. അരുണ്‍, അതുല്‍, ഷിബിന്‍ ലാല്‍, സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്‌ഫോടനം നടക്കുമ്പോള്‍ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് നാല് പേരും. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച സായൂജിനെ പാലക്കാട് നിന്നാണ് പിടികൂടിയത്. ബോംബ് നിര്‍മാണത്തില്‍ ഉള്‍പ്പെട്ട എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് അറിയിച്ചത്.

സ്‌ഫോടനത്തില്‍ ഷെറിന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് കാലത്ത് ബോംബ് നിര്‍മ്മാണം യുഡിഎഫ് അടക്കം വലിയ ചര്‍ച്ചയാക്കിയതോടെയാണ് അന്വേഷണം കടുപ്പിക്കാന്‍ പൊലീസും തയ്യാറായത്. വിഷയം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തില്‍ പ്രതികരിച്ചു. പ്രതികള്‍ ബോംബ് നിര്‍മ്മിക്കുമെന് 4 മാസം മുമ്പ് ഇന്റലിജിന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നുവെന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബോംബ് നിര്‍മിച്ചത് ഗുരുതര നിയമ ലംഘനമാണെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *