മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ മദ്യനയ കേസിൽ ഇ ഡി അറസ്റ്റ് ചെയ്തതിന് തൊട്ട് പിന്നാലെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവുമായ കെ കവിതയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. അതേ സമയം, ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.
ഇഡി കേസിലെ കുറ്റപത്രത്തിൽ തെലങ്കാന മുഖ്യമന്ത്രിയുടെ മകളെ ഉൾപ്പെടുത്തിയത് ഇൻഡോസ്പിരിറ്റ്‌സ് എന്ന മദ്യക്കമ്പനിയിൽ 65 ശതമാനം ഓഹരിയുണ്ടെന്ന് ആരോപിച്ചാണ്നേരത്തെ 2022 ഡിസംബർ 11 ന് ഹൈദരാബാദിലെ വീട്ടിൽ വച്ച് കവിതയെ അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു.
കമ്പനിയിലെ പ്രധാനിയായ അരുൺ കവിതയുടെ ബിനാമിയായി പ്രവർത്തിച്ചെന്നാണ് ഇ ഡി യുടെ വാദം .
ആം ആദ്മി പാർട്ടിക്ക് 100 കോടി രൂപ കൈക്കൂലി നൽകാൻ അരുൺ സൗത്ത് ഗ്രൂപ്പുമായി ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
