മഹാത്മാ ഗാന്ധിയുടെ പൗത്രി ഇളാ ഗാന്ധിയുടെ മകള്‍ ആഷിഷ് ലത റാംഗോബി(56)ന് തട്ടിപ്പ് കേസില്‍ ദക്ഷിണാഫ്രിക്കയില്‍ തടവ് ശിക്ഷ. 3.22കോടി രൂപ (60 ലക്ഷം റാന്‍ഡ്)യുടെ തട്ടിപ്പ് നടത്തുകയും വ്യാജരേഖ ചമയ്കുകയും ചെയ്ചുവെന്ന കേസില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ കോടതിയാണ് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇറക്കുമതി തീരുവ നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായി വ്യാജ രേഖ നല്‍കി പണം തട്ടിയെന്നാണ് ഇവര്‍ക്കെതിരായ പരാതി.ഇല്ലാത്ത ചരക്കിന്റെ പേരില്‍ എസ്.ആര്‍.മഹാരാജ് എന്ന വ്യവസായില്‍നിന്ന് ഇറക്കുമതി തീരുവ നല്‍കാനും മറ്റ് ചെലവുകള്‍ക്കുമായി വ്യാജ രേഖ നല്‍കി പണം തട്ടിയെന്നാണ് പരാതിയെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു
പ്രശസ്ത അവകാശ പ്രവർത്തകരായ എല ഗാന്ധിയുടെയും പരേതയായ മേവ രാംഗോബിന്ദിന്റെയും മകളായ ലത റാംഗോബിന് അപ്പീൽ നൽകാൻ ഡർബൻ സ്പെഷ്യലൈസ്ഡ് കൊമേഴ്‌സ്യൽ ക്രൈം കോടതി അവധി നിഷേധിച്ചു .
ലത റാംഗോബിനെതിരായ കേസിൽ വിചാരണ 2015 ൽ തുടങ്ങിയപ്പോൾ, ഇന്ത്യയിൽ നിന്ന് മൂന്ന് കണ്ടെയ്നർ ലിനൻ കയറ്റി അയയ്ക്കുന്നുണ്ടെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിനായി വ്യാജ ഇൻവോയ്സുകളും, രേഖകളും നൽകിയെന്ന് നാഷണൽ പ്രോസിക്യൂട്ടിംഗ് അതോറിറ്റിയുടെ (എൻപിഎ) ബ്രിഗേഡിയർ ഹംഗ്‌വാനി പറഞ്ഞു. അന്ന് ലത റാംഗോബിനെ കോടതി 50,000 റാൻഡിന്റെ ജാമ്യത്തിൽ വിട്ടിരുന്നു.