സംസ്ഥാനത്ത് 175 പുതിയ മദ്യ വിൽപ്പന ശാലകൾ കൂടി ആരംഭിക്കുന്നത് പരിഗണനയിലെന്ന് സർക്കാർ. ബെവ്‌കോയുടെ ശുപാര്‍ശ എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.ഹൈക്കോടതി നിര്‍ദേശിച്ച വാക് ഇന്‍ മദ്യവില്‍പനശാലകള്‍ ഉള്‍പ്പെടെ പരിഗണയിലുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.ബെവ്‌കോയുടെ മദ്യ വില്‍പനശാലയുടെ സാഹചര്യങ്ങള്‍ സംബന്ധിച്ച കേസ് പരിഗണിക്കവെ ആയിരുന്നു സര്‍ക്കാര്‍ പുതിയ മദ്യശാലകള്‍ പരിഗണിക്കുന്നു എന്ന് വ്യക്തമാക്കിയത്. ഈ ശുപാര്‍ശയില്‍ വൈകാതെ തീരുമാനം എടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

1.12 ലക്ഷം ആളുകൾക്ക് ഒരു മദ്യ വിൽപ്പന ശാല എന്ന തരത്തിലാണ് കേരളത്തിലെ അനുപാതം. ഈ സാഹചര്യത്തിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകാൻ മദ്യ വിൽപന ശാലകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നാണ് സർക്കാരിന്റെ ന്യായീകരണം.
ബിവറേജസ് കോർപ്പറേഷനു കീഴിലുള്ള 96 മദ്യ വിൽപ്പന ശാലകളിൽ നിലവിൽ വാക്ക് ഇൻ സൗകര്യമുണ്ട്. അതേസമയം പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലായിരിക്കണം മദ്യ വിൽപ്പന ശാലകളുടെ പ്രവർത്തനം എന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *