തിരുവനന്തപുരം ആര്യനാട് ഓൺലൈൻ ലോൺ ആപ്പിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതിയിൽ വിശദമായ അന്വേഷണം വേണമെന്ന് മരിച്ച ആനന്ദിന്റെ കുടുംബം. ഓൺലൈൻ അപ്ലിക്കേഷൻ വഴി ലോൺ അപേക്ഷിച്ചതല്ലാതെ തുക ലഭിച്ചിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. പരാതിയിൽ ആര്യനാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

എടുക്കാത്ത ലോണിന്റെ പേരിൽ ആയിരുന്നു മകൻ ഭീഷണി നേരിട്ടതെന്നും കുടുംബം പറയുന്നു. സമാന സംഭവങ്ങളിൽ പൊലീസിന് പ്രതികളെ പിടികൂടാൻ ആകാത്തത് വെല്ലുവിളിയാണ്. ‌‌ആപ്പുകളെ നിയന്ത്രിക്കാനാകാതെ അധികൃതർ. 2023-24 കാലഘട്ടത്തിൽ നിരോധിച്ച ആപ്പുകൾ പുതിയ പേരുകളിൽ വീണ്ടും സജീവമാണ്.

പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു. ഇതിൽ മനംനൊന്ത് മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്.

Leave a Reply

Your email address will not be published. Required fields are marked *