കണ്ണൂരില്‍ മൊബൈല്‍ ഗെയിം കളിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥി വീട് വിട്ടിറങ്ങി. പെരിങ്ങത്തൂര്‍ സ്വദേശി ശിവസൂര്യയെയാണ് ഓഗസ്റ്റ് എട്ട് മുതല്‍ കാണാതായത്. കുട്ടിയെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ചൊക്ലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമപ്പെട്ടിരുന്ന ശിവസൂര്യയ്ക്ക് ഗെയിമുകളിലൂടെ പണം നഷ്ടപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് വീട്ടില്‍ തര്‍ക്കങ്ങളുണ്ടാകുകയും പിതാവ് ജിഗീഷ് കുട്ടിയുടെ കൈയില്‍നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിവെക്കുകയും ചെയ്തിരുന്നു. പിന്നാലെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കത്തെഴുതിവെച്ചാണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്.

”ഞാന്‍ കാശിക്ക് പോകുന്നു, ഇനിയുള്ള കാലം അവിടെ ജീവിച്ച് ദൈവത്തില്‍ അലിയും” എന്നാണ് കുട്ടി എഴുതിവെച്ച കത്തില്‍ പറയുന്നത്. ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ട ശിവസൂര്യ അച്ഛനൊപ്പമാണ് കഴിഞ്ഞിരുന്നത്. കുട്ടിയെ കണ്ടെത്തുന്നതിനായി ചൊക്ലി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *