സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വിവരക്കേട് പറയുന്നുവെന്ന് മുന്‍ വൈദ്യുതി മന്ത്രി എം എം മണി. മുഖ്യമന്ത്രിക്കും വൈദ്യുതി വകുപ്പിനും ദീര്‍ഘ വീക്ഷണമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് എം എം മണി പറഞ്ഞു. മഴ കുറയുമെന്ന് മുന്‍കൂട്ടി കണ്ട് കരാര്‍ നേരത്തേ ഉണ്ടാക്കേണ്ടതായിരുന്നു. പ്രതിസന്ധി മനപൂര്‍വം ഉണ്ടാക്കി അതിന്റെ പേരില്‍ മറ്റൊരു കരാറുണ്ടാക്കി പണം തട്ടാനാകും ശ്രമമെന്നും എം എം മണി ആരോപിച്ചു.

മുമ്പാണെങ്കിലും ആവശ്യമുള്ളതിന്റെ 40 ശതമാനം വൈദ്യുതി മാത്രമേ ഇവിടെ ഉത്പ്പാദിപ്പിക്കുന്നുള്ളൂ എന്ന് അദ്ദേഹം വിശദീകരിച്ചു. ബാക്കി കരാറുണ്ടാക്കി വാങ്ങുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു. ‘ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പിലാക്കി. മുമ്പും ശേഷവും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2018ല്‍ പ്രളയമുണ്ടായപ്പോള്‍ പോലും പ്രതിസന്ധിയെ മറികടന്ന് ഭംഗിയായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചു’. എം എം മണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *