കൊച്ചി: കൊച്ചി മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു വധക്കേസിലെ പ്രതികള്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. വിചാരണ നടപടികളുടെ ഭാഗമായി കോടതി പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. എന്നാല്‍, വിചാരണയ്ക്കിടെ തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു.

പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായില്ലെങ്കില്‍ കടുത്ത നടപടി കൈക്കൊള്ളുമെന്ന് കോടതി അറിയിച്ചിരുന്നു. കോടതിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ട് എന്ന വിചിത്രമായ കാരണം പറഞ്ഞാണ് പ്രതികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുമ്പ് ഹാജരാകാതിരുന്നത്. മാധ്യമങ്ങള്‍ ക്യാമറ വെച്ചിരിക്കുന്നതിന്റെ ഫോട്ടോയും പ്രതിഭാഗം കോടതിയില്‍ തെളിവായി ഹാജരാക്കിയിരുന്നു. എട്ടു വര്‍ഷത്തിനിടെ ഒരുതവണ മാത്രമാണ് പ്രതികള്‍ കോടതിയില്‍ എത്തിയിരുന്നത്.

2018 ജൂലൈ രണ്ടിനാണ് എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എറണാകുളം മഹാരാജാസ് ക്യാമ്പസില്‍ കുത്തിക്കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *