ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പ. പൊലീസിനെ വിളിച്ച് സഹായം നല്‍കണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും കേസിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുള്ളതായി കരുതുന്നില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വഞ്ചനാക്കേസില്‍ സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു അതിക്രമമെന്ന് പരാതിയില്‍ പറയുന്നു.

പരാതിയെ തുടര്‍ന്ന് യെദ്യൂരപ്പയ്ക്ക് എതിരെ കുട്ടികള്‍ക്കുള്ള അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമ പ്രകാരം പൊലീസ് കേസ് എടുത്തിരുന്നു. സദാശിവനഗര്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തതത്.

Leave a Reply

Your email address will not be published. Required fields are marked *