വനിത ഫുട്ബോൾ താരങ്ങൾക്കു പിന്നാലെ അഫ്ഗാനിസ്ഥാനിലെ നാടോടി ഗായകരും രാജ്യം വിട്ട് പാക്കിസ്ഥാനിലെത്തി. അതിർത്തി കടന്ന് നിയമവിരുദ്ധമായി പാകിസ്ഥാനിൽ എത്തിയ ഗായകർ ഇപ്പോൾ ഒളിവിൽ കഴിയുകയാണ്. തങ്ങൾക്ക് രാജ്യം വിടാതെ മറ്റ് വഴികളില്ലായിരുന്നു എന്നവർ ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പലായനം ചെയ്ത ഗായകരിൽ 6 പേരെ നേരിൽ കണ്ടശേഷമാണുബി ബി സി റിപ്പോർട്ട് തയാറാക്കിയത്.
കഴിഞ്ഞ മാസം ഉത്തര ബഗ്‌ലാൻ പ്രവിശ്യയിൽ നാടോടിഗായകനായ ഫവാദ് അന്തറാബിയെ വെടിവച്ചു കൊന്നതോടെയാണ് ഗായകരുടെ പലായനം തുടങ്ങിയത്. താലിബാൻകാർ പിതാവിനെ തലയ്ക്കു വെടിവച്ചു കൊന്നുവെന്നു മകൻ ജവാദ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
