പുതിയ വെളിപ്പെടുത്തലുമായി പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. തന്റെ ഭാര്യയായ ബുഷ്‌റ ബീബിക്ക് ടോയ്ലറ്റ് ക്ലീനര്‍ കലര്‍ത്തിയ ഭക്ഷണം നല്‍കിയെന്നാണ് ഇമ്രാന്‍ ഖാന്‍ ആരോപിക്കുന്നത്. ഇതിലുള്ള രാസവസ്തുക്കള്‍ അവരുടെ ആരോഗ്യ നില മോശമാക്കിയെന്നും, താന്‍ നിര്‍ദേശിക്കുന്ന ആശുപത്രിയില്‍ തന്നെ ഇതിന് വേണ്ട പരിശോധനകള്‍ വേണമെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ ആണ് മുന്‍ പ്രധാനമന്ത്രിയുടെ ആരോപണം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ഭക്ഷണത്തില്‍ കലര്‍ന്ന രാസവസ്തുക്കള്‍ ദിവസേനയുള്ള വയറുവേദനയ്ക്ക് കാരണമായി. ഇത് ബുഷ്റയുടെ ആരോഗ്യത്തെ മോശമാക്കി’, ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ബുഷ്റ ബീബിയുടെ പരിശോധന ഷിഫ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തണമെന്ന് ഷൗക്കത്ത് ഖാനം ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസിം യൂസഫ് നിര്‍ദേശിച്ചെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇമ്രാന്‍ ഖാന്റെ എല്ലാ ആരോപണങ്ങളും ജയില്‍ അധികൃതര്‍ തള്ളിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *