ബോധവത്കരണത്തിനായി നാലുചാക്ക് നിറയെ നാണയവുമായി എത്തി ആറ് ലക്ഷം രൂപയുടെ കാര്‍ സ്വന്തമാക്കി തമിഴ്‌നാട് സ്വദേശി വെട്രിവേല്‍.പത്ത് രൂപയുടെ നാണയം ആളുകള്‍ വാങ്ങാന്‍ മടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് അദ്ദേഹം ഇത് ശേഖരിക്കാന്‍ തുടങ്ങിയത്. ഈ രൂപയുടെ മൂല്യം അറിയാതെ വീട്ടിലെ കുട്ടികള്‍ ഇത് കളിക്കാന്‍ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നാണ് വെട്രിവേല്‍ അഭിപ്രായപ്പെടുന്നു.ആറ് ലക്ഷം രൂപയുടെ മാരുതി സുസുക്കി ഇക്കോയാണ് വെട്രിവേല്‍ വാങ്ങിയത്. കാറിന്റെ വിലയില്‍ 60,000 രൂപയാണ് അദ്ദേഹം നാണയമായി നല്‍കിയത്. അത് 10 രൂപയുടെ നാണയത്തുട്ടുകള്‍. നാലു ചാക്കുകളിലായി 60,000 രൂപയ്ക്കുള്ള 10 രൂപയുടെ നാണയവുമായിട്ടാണ് ഇയാൾ എത്തിയത്.

തമിഴ്‌നാട് ധര്‍മപുരിക്ക് സമീപം അരൂരില്‍ വെട്രിവേലിന്റെ അമ്മ നടത്തുന്ന പലച്ചരക്ക് കടയിലെത്തി സാധാനം വാങ്ങുന്ന ആളുകള്‍ക്ക് ബാക്കി തുകയായി പത്ത് രൂപയുടെ നാണയം നല്‍കുമ്പോള്‍ അവര്‍ അത് വാങ്ങാന്‍ മടി കാണിക്കുകയും നോട്ട് ചോദിച്ച് വാങ്ങുകയും ചെയ്തിരുന്നു. കൂടാതെ ബാങ്കുകളില്‍ പോലും പത്ത് രൂപയുടെ നാണയം വാങ്ങാന്‍ മടി കാണിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. എണ്ണി തിട്ടപ്പെടുത്താനുള്ള മടി കാരണമാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഇത് വാങ്ങാതിരിക്കുന്നതെന്നാണ് വെട്രിവേല്‍ പറഞ്ഞത്.ഇതേതുടര്‍ന്ന് കടയില്‍ ലഭിക്കുന്നതും മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും കിട്ടുന്നത്രയും പത്ത് രൂപയുടെ നാണയം വെട്രിവേല്‍ ശേഖരിച്ച് തുടങ്ങുകയായിരുന്നു. പത്ത് രൂപയുടെ നാണയ ശേഖരം 60,000 രൂപയിലെത്തിയതോടെ ഇത് ഉപയോഗിച്ച് വാഹനം വാങ്ങാന്‍ തീരുമാനിച്ചത്. റിസര്‍വ് ബാങ്ക് പത്ത് രൂപയുടെ നാണയം സ്വീകരിക്കരുതെന്ന് നിര്‍ദേശം ഒന്നും ഇറക്കിയിട്ടില്ലെങ്കിലും നാണയം എണ്ണുന്നതിനായി പ്രത്യേകം സംവിധാനം ഇല്ലാത്തതിനാലാണ് വലിയ അളവില്‍ ഇത് ആരും സ്വീകരിക്കാത്തതെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *